അർബുദത്തെ അതിജീവിച്ച അനുഭവം പങ്കിട്ട് മനീഷ കൊയ്‌രാള

അർബുദത്തെ അതിജീവിച്ച അനുഭവം പങ്കിട്ട് മനീഷ കൊയ്‌രാള. 2012 ലാണ് മനീഷയെ അണ്ഡാശയ അർബുദം പിടികൂടുന്നത്. ആ സമയത്ത് തനിക്ക് സ്വപ്നം കാണാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ലെന്ന് ഒരു സ്വകാര്യ യൂട്യൂബിന് നൽകിയ അഭിമുഖത്തിലാണ് താരം പങ്കുവെച്ചത്. ആ സമയത്ത് വൈകാതെ മരിച്ചു പോകുമെന്നാണ് കരുതിയത്. അടുത്ത അഞ്ചോ പത്തോ വർഷം ‍ഞാൻ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും പേടിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരാളെ പോലെയാണ് എനിക്ക് അന്ന് അനുഭവപ്പെട്ടത്, മനീഷ പറഞ്ഞു. ആ സമയത്ത് തനിക്ക്ക്കൊരു പ്രാർഥനയുണ്ടായിരുന്നു. ജീവിതം തനിക്ക് രണ്ടാമതൊരു അവസരം തരുകയാണെങ്കിൽ വളരെ നന്നായി ജീവിക്കുമെന്നും, അതുപോലെ ജീവിതം ഒരു ഉദാഹരണമായി മറ്റുള്ളവർക്കു മുന്നിൽ തുറന്നു വയ്ക്കുമെന്നും. ജീവിതത്തിൽ പ്രതീക്ഷകൾ ഇല്ലാത്തവർക്ക് പ്രതീക്ഷ കൊടുക്കുകയാണ് ഇപ്പോൾ തന്റെ ലക്ഷ്യം.” ഇപ്പോൾ ആരോഗ്യത്തെ നിസ്സാരമായി കാണാറില്ലെന്നും പ്രാധാന്യം നൽകാറുണ്ടെന്നും മനീഷ പറയുന്നു. പോകേണ്ട സമയത്ത് സന്തോഷത്തോടെ പുഞ്ചിരിയോടെ പോകാനാണ് ആഗ്രഹിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

LEAVE A REPLY