പാറമ്പുഴ കൂട്ടക്കൊല; വിധിപ്രഖ്യാപനം 21 ന്

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിധി പറയുന്നത് കോടതി മാര്‍ച്ച്21 ന്. കോട്ടയം ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപനം മാറ്റിയത്. 2015 മേയ് 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പാറമ്പുഴയില്‍ ഡ്രൈ€ീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരെ പ്രതി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ സ്ഥാപനത്തിലെ തൊഴിലാളി ആയിരുന്ന നരേന്ദ്രകുമാര്‍ മോഷണം നടത്താനായി മൂവരെയും കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കമ്മലിനായി അറുത്തെടുത്ത പ്രസന്ന കുമാരിയുടെ കാതുകളും പോലീസ് കണ്ടെടുത്തിരുന്നു.

LEAVE A REPLY