നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും, ശരത്‌ലാലിനും കൃപേഷിനും ഒരേ സ്ഥലത്ത് അന്ത്യവിശ്രമം

കല്യോട്ട്: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്റേയും കൃപേഷിന്റേയും മൃതദേഹങ്ങള്‍ സംസ്‌കാരിച്ചു. കല്യോട്ട് കൂരാങ്കരയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടുത്തടുത്തായിട്ടാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കിടെ ഇരുവരുടെയും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നിയന്ത്രണം നഷ്ടപ്പെട്ടു. എങ്ങും പൊട്ടിക്കരച്ചിലുകളും ഏങ്ങലടികളും മാത്രമായിരുന്നു.

വിലാപയാത്രയ്ക്ക് ശേഷം മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ് ഉണ്ടായത്. നൂറ് കണക്കിന് ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

ഞായറാഴ്ച രാത്രിയോടെയാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തുന്നത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും, കുറ്റവാളികള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY