മെഡിക്കല്‍ പ്രവേശനം റദ്ദാക്കി – സുപ്രീം കോടതി

ദില്ലി: പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 180 സീറ്റുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി റദ്ദാക്കി.കോളേജുകള്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഇതിന് കോളേജ് മാനേജ്‌മെന്റുകളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. പാലക്കാട് കരുണ മെഡിക്കല്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവിടെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. കോളേജുകള്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഇതിന് കോളേജ് മാനേജ്‌മെന്റുകളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.സര്‍ക്കാറുമായി കരാര്‍ ഒപ്പിടാതെ സ്വന്തം നിലയ്ക്കാണ് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ ഈ വര്‍ഷം എം.ബി.ബി.എസ് പ്രവേശനം നടത്തിയത്. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവേശനം നടത്തിയതെന്ന് കണ്ടെത്തി നേരത്തെ ഇവിടേക്കുള്ള പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ആദ്യം കോളേജ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവിടെയും കേസ് തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്.

LEAVE A REPLY