ജപ്പാനിൽ ഗുരുതര പകർച്ചപ്പനി വ്യാപിക്കുന്നു

ജപ്പാനിൽ ഗുരുതരമായ പകർച്ചപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇൻഫ്‌ലുവൻസ കേസുകൾ വർധിച്ചതിനാൽ ജപ്പാൻ ആശങ്കാജനകമായ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത്. ആശുപത്രികളിലെയും സ്‌കൂളുകളിലെയും കുത്തനെയുള്ള പകർച്ചപ്പനി വർധന പൊതുജനാരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാക്കി. സർക്കാർ ഔദ്യോഗികമായി ഇൻഫ്‌ലുവൻസ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ വൈറസ് വ്യാപനമുള്ളതിനാൽ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രതിരോധ കുത്തിവെപ്പുകളും ശുചിത്വ നടപടികളും വർധിപ്പിക്കണമെന്ന് ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തെ ഉദ്ദരിച്ചുള്ള ജാപ്പനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ഇതുവരെ 4,000-ത്തിലധികം ആളുകളെ ഇൻഫ്‌ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇത് മുൻ ആഴ്ചയേക്കാൾ നാലിരട്ടി കൂടുതലാണ്.