വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേകജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേകജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്‌ളുവൻസ, സൂര്യാതാപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം.കൂടാതെ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രതയുണ്ടാകണമെന്നും എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി റിപോർട്ടുകൾ ഉണ്ട്. ഇതേ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കനും, ഡെങ്കി ഹോട്ട് സ്‌പോട്ടുകൾ പ്രസിദ്ധീകരിക്കാനും നിർദേശം നൽകിട്ടുണ്ട്. മഴയുണ്ടായാൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പകർച്ചവ്യാധികളുണ്ടാകാതിരിക്കാൻ രോഗം ബാധിച്ചാൽ എത്രയും വേഗം ചികിത്സയ്ക്ക് വിധേയമാകണം, വെള്ളത്തിന് ക്ഷാമം വരുന്നതിനാൽ ഏറെ ശ്രദ്ധിക്കണം, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ തുടങ്ങിയ ജാഗ്രത നിർദ്ദേശങ്ങളും ആരോഗ്യമന്ത്രി നൽകി. കൂടാതെ ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങൾ, ഐസ്‌ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഉയർന്ന ചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിപ്പ് നൽകിയിട്ടുണ്ട്. വേനൽക്കാല രോഗങ്ങളുടെ പൊതുസ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

LEAVE A REPLY