കോവിഡ് വാക്സിനേഷൻ മനുഷ്യ ശരീരത്തിലെ 13 ഓളം രോഗാവസ്ഥകളെ നേരിയ തോതിൽ വർധിപ്പിക്കുമെന്ന് പഠനം

കോവിഡ് വാക്സിനേഷൻ മനുഷ്യ ശരീരത്തിലെ 13 ഓളം രോഗാവസ്ഥകളെ നേരിയ തോതിൽ വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ലോബൽ വാക്സിൻ ഡേറ്റ നെറ്റ്‌വർക്കിലെ (Global Vaccine Data Network) ഗവേഷകരാണ് പഠനം നടത്തിയത്. സയൻസ് ഡയറക്റ്റ് ജേർണൽ ആയ വാക്‌സിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തിൽ കോവിഡ് വാക്സിനേഷൻ മനുഷ്യ ശരീരത്തിലെ മസ്‌തിഷ്കം, ഹൃദയം, രക്തം എന്നിവയവുമായി ബന്ധപ്പെട്ട് അപൂർവം ചിലരിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തി. വിവിധ ഫർമാ കമ്പനികളുടെ കോവിഡ് വാക്‌സിൻ സ്വീകരിച്ച 90 ദശലക്ഷം ആളുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. അർജന്റീന, ഫിൻലൻഡ്, കാനഡ, ഡെന്മാർക്ക്, ഓസ്ട്രേലിയ, ഫ്രാൻസ്, ന്യൂസിലൻഡ്, സ്കോട്ട്ലൻഡ്‌ എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയാണ് പഠനത്തിനായി ഉപയോഗിച്ചത്. റിപ്പോർട്ട് അനുസരിച്ച് വാക്സിനേഷൻ മനുഷ്യന്റെ ഹൃദയവും, രക്തവുമായി ബന്ധപ്പെട്ട ചില രോഗങ്ങളിൽ നേരിയ വർദ്ധനവ് ഉണ്ടാക്കിയതായി കണ്ടെത്തി. ഫൈസർ – ബയോഎൻടെക്കിന്റെയും, മൊഡേണയുടെയും എംആർഎൻഎ (mRNA) വാക്സിനുകളുടെ ഒന്നും, രണ്ടും, മൂന്നും ഡോസുകൾ സ്വീകരിച്ചവരിൽ ഹൃദയത്തിന് വീക്കമുണ്ടാകുന്ന അവസ്ഥ ( Myocarditis) കണ്ടെത്തിയതായി വാക്‌സിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. മൊഡേണയുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനു ശേഷമാണ് ഈ അവസ്ഥ പലരിലും ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. Astra സെനാക്കയുടെ മൂന്നാമത്തെ ഡോസ് സ്വീകരിച്ചവരിൽ ഹൃദ്രോഗമായ Peri carditis സാധ്യത 6.9 മടങ്ങ് വർധിച്ചതായി കണ്ടെത്തി. മൊഡേണയുടെ ആദ്യത്തെയും, നാലാമത്തെയും ഡോസ് സ്വീകരിച്ചവരിൽ യഥാക്രമം 1.7 മടങ്ങും 2.6 മടങ്ങുമായി രോഗ സാധ്യത വർധിച്ചു. കൂടാതെ ആസ്ട്രസെനകയുടെ ഡോസുകൾ സ്വീകരിച്ചവരിൽ Guillain – Barre Syndrome ഉണ്ടാകാനുള്ള സാധ്യതയോടൊപ്പം രക്തം കട്ട പിടിക്കാനുള്ള സാധ്യത 3.2 മടങ്ങ് വർധിച്ചതായും കണ്ടെത്തി. മൊഡേണയുടെ വാക്സിൻ സ്വീകരിച്ചവരിൽ acute Disseminated Encephalo myelitis സാധ്യത 3.8 മടങ്ങും ആസ്ട്രസെനകയുടെ വാക്സിൻ സ്വീകരിച്ചവരിൽ ഇത് 2.2 മടങ്ങ് വർധിച്ചതായും കണ്ടെത്തി.

LEAVE A REPLY