സൗദിയിൽ ഡ്രൈവർ വിസക്കാർക്ക് മൂന്ന് മാസം വരെ സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിക്കാം

റിയാദ്: സൗദി അറേബ്യയില്‍ എത്തുന്ന ഡ്രൈവര്‍ വീസക്കാര്‍ക്കു മൂന്നു മാസം വരെ അവരുടെ രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചു വാഹനമോടിക്കാന്‍ അനുമതി നല്‍കിയതായി സൗദി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. റിക്രൂട്ട് ചെയ്ത വീസയില്‍ വന്ന തീയതി മുതല്‍ മൂന്നു മാസത്തേക്കാണ് സൗദി അറേബ്യയില്‍ വാഹനമോടിക്കാനാവുക. അതിനിടയില്‍ സൗദി ലൈസന്‍സ് നേടിയിരിക്കണം. ഈ സൗകര്യം ലഭിക്കുന്നതിനു വിദേശ ഡ്രൈവര്‍ തന്റെ രാജ്യത്തെ ലൈസന്‍സ് ഒരു അംഗീകൃത സ്ഥാപനം വഴി പരിഭാഷപ്പെടുത്തിയിരിക്കണം. മാത്രമല്ല, ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന തരം വാഹനം മാത്രമേ ഓടിക്കാന്‍ പാടുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഗതാഗത നിയമലംഘനമായി കണക്കാക്കി ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY