ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ്

ഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവായി. കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്ന കോവിഡ് പോസിറ്റീവായവരുടെ സാമ്പിളു കൾ ജനിതകശ്രീനികരണത്തിന് അയക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ കേന്ദ്ര മാർഗനിർദ്ദേശമനുസരിച്ചുള്ള ഹൈ റിസ്ക് രാജ്യങ്ങളിൽ റഷ്യ ഇല്ലാത്തത് കൊണ്ടാണ് അവിടെ നിന്നും വന്ന ചിലരെ അന്ന് പരിശോധിക്കാതിരുന്നത്. എന്നാൽ കേന്ദ്രത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശത്തിൽ ഹൈ റിസ്ക് രാജ്യങ്ങളുടെ കൂട്ടത്തിൽ റഷ്യയുമുണ്ട്. ഇപ്പോൾ റഷ്യയിൽ നിന്നു വരുന്ന യാത്രക്കാരെയും പരിശോധിക്കുന്നതായി മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ സദർശനം സംബന്ധിച് വിവാദത്തിന്റെ ആവശ്യമില്ലെന്നും തലേദിവസം തീരുമാനിച്ച ഒരു സദർശനമായിരുന്നു അതെന്നും അങ്കണ വാടികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം എങ്ങനെയാണെന്ന് ഊരുകളിൽ നേരിട്ടെത്തി കണ്ടും സംസാരിച്ചുമാണ് വിലയിരുത്തിയത്. ആരോഗ്യവകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും ഒരേപോലെ ഉത്തരവാദിത്തമുള്ള മേഖലയാണെന്നും മന്ത്രി വ്യക്തമാക്കി.

ഊരികളിലെ ഗർഭിണികൾ, ആശ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവവരുമയെല്ലാം സംസാരിച്ചു. വകുപ്പുകളുടെ പ്രവർത്തനം കൃത്യമായി അവലോകനം ചെയ്യേണ്ടതുണ്ട്. പിന്നീട് കോട്ടത്തറ ട്രൈബൽ ആശുപത്രിയും സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രിയ വാദങ്ങളോട് പ്രതികരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന് കീഴിലുള്ള സർക്കാർ ആശുപത്രികളുടെ പ്രവർത്തനം പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിയെന്ന നിലയിൽ തന്റെതാനെന്നും . അത് നിർവഹിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇനിയും ഇത്തരം സന്ദർശനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിക്കായി ഒരു പ്രത്യേക ഇടപെടൽ പദ്ധതിക്ക് രൂപം നൽകുകയാണ് സർക്കാർ.

426 ഓളം ഗർഭിണികൾ നിലവിൽ അട്ടപ്പാടി മേഖലയിലുണ്ട്. അതിൽ 218 പേർ ആദിവാസി വിഭാഗത്തിലും അതിൽ 191പേർ ഹൈ റിസ്ക് വിഭാഗത്തിൽപെട്ടവരുമാണ്. ഇവർക്ക് ഓരോരുത്തർക്കും വ്യക്തിഗത പരിചരണം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഡി.എം.ഒമാർ മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. മഹാമാരി സമയത്ത് ഭീതിജനകമായ കാര്യങ്ങൾ ആലോചിക്കാതെ പറയരുതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY