വീടിനുള്ളിലെ ചാവേര്‍ സ്‌ഫോടനം, ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാര്‍

വയനാട് : വയനാട്ടില്‍ വീട്ടിനുള്ളില്‍ അയല്‍വാസി ചാവേറായി പൊട്ടിത്തെറിച്ച സംഭവത്തില്‍ വീട്ടമ്മയും അയല്‍വാസിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് സൂചന. ആറു മാസമായി അംല അകല്‍ച്ചയിലായിരുന്നുവെന്നും ഇതാണ് ക്രൂരതയിലേയ്ക്ക് നയിച്ചതെന്നുമാണ് വിവരം.

രാവിലെ വീട്ടിലെത്തിയ ബെന്നിയെ ഇനി വരരുതെന്ന് സുഹൃത്തു കൂടിയായ നാസര്‍ വിലക്കി. എന്നാല്‍, ഉച്ചയ്ക്ക് നാസര്‍ പള്ളിയില്‍ പോയ തക്കം നോക്കി ബെന്നി ഒരു ഭ്രാന്തനെപ്പോലെ വീട്ടിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറിയതിന് ബെന്നി വൈരാഗ്യം തീര്‍ത്തതാണോ, അതോ നാസറും കുട്ടികളും വീട്ടിനുള്ളില്‍ ഇല്ലാതിരുന്ന സമയം നോക്കി ഇരുവരും ജീവനൊടുക്കിയതാണോ എന്ന് വ്യക്തമല്ല. ഇരു വീടുകളിലും നടത്തി വരുന്ന പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്നാണ് നിഗമനം.

ഒന്നാം€ാസ് വിദ്യാര്‍ത്ഥിയായ ഇളയ മകളുടെ കണ്‍മുന്നിലാണ് സ്‌ഫോടനം നടന്നത്. കുട്ടിയുടെ ശരീരത്തില്‍ ഉമ്മയുടെ ശരീരം ചിന്നിച്ചിതറിയതിന്റെ മാംസക്കഷണങ്ങളും രക്തവും തെറിച്ചു വീണിരുന്നു.
ഉഗ്രശേഷിയുള്ള സ്‌ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടന വസ്തു എവിടെ നിന്നു കിട്ടി എന്നതും അന്വേഷിച്ചു വരികയാണ്.

LEAVE A REPLY