പുത്തന്‍വേലിക്കര കൊലക്കേസ് പ്രതി റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ പ്രതി റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതി ജീവിതാവസാനം വരെ ജയിലില്‍ കിടക്കട്ടെ എന്നാണ് ഹൈക്കോടതി ഉത്തരവ്.

2006 ല്‍ പുത്തന്‍വേലിക്കരയില്‍ ബേബി(ദേവകി)യെന്ന വീട്ടമ്മയെ കൊലപ്പെടുത്തുകയും ഇടതു കൈപ്പത്തി വെട്ടിമാറ്റുകയും ഇവരുടെ ഭര്‍ത്താവ് രാമകൃഷ്ണനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്്തമാണ് കേസിന് ആസ്പദമായ സംഭവം.

കുറ്റകൃത്യത്തിന് ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്നു എന്നതും കേസിന്റെ പ്രത്യേകതയായിരുന്നു. തുടര്‍ന്ന് സാഹചര്യത്തെളിവുകളെ ആശ്രയിച്ചാണ് കേസ് മുന്നോട്ടുപോയത്. ഇതിനിടെ, പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ആളുകളുടെ തലയ്ക്കടിച്ച് കൊല്ലുന്നതിനാല്‍ പ്രതി ‘റിപ്പര്‍’ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.

LEAVE A REPLY