സുകുമാരിയുടെ മകളും പ്രിയ കൂട്ടുകാരിയുമായ ജയലളിത

രാഷ്ട്രീയ ജീവിതം ആരംഭിച്ചതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും സിനിമ ബന്ധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തയാളാണ് ജെ ജയലളിത. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് എന്ത് സഹായം ആവശ്യം ഉണ്ടെങ്കിലും ഒാടി എത്തുന്ന മനുഷ്യത്വമുള്ള ഒരാളായിരുന്നു ജയ. അന്തരിച്ച നടി സുകുമാരി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ആശുപത്രിയിലെത്തി സുകുമാരിയെ കാണുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ജയലളിത ചെയ്തു.

‘പട്ടിക്കാടാ പട്ടണമാ’ എന്ന ഹിറ്റ് സിനിമയിലാണ് ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജയയുടെ അമ്മവേഷമായിരുന്നു സുകുമാരിക്ക്. പിന്നീട് ആറേഴ് ചിത്രങ്ങളില്‍ കൂടി ഇവര്‍ അമ്മയും മകളുമായി.

ഓര്‍മകളുടെ വെള്ളിത്തിര എന്ന പുസ്തകത്തില്‍ ജയലളിതയെക്കുറിച്ച് സുകുമാരി എഴുതിയിട്ടുണ്ട്.

വളരെ നല്ല സ്ത്രീയാണു ജയലളിത. ആവശ്യമില്ലാതെ ആരോടും സംസാരിക്കാറില്ല. നല്ല കാര്യപ്രാപ്തിയുണ്ടായിരുന്നു. അന്ന് അവര്‍ ഇരിക്കുന്ന കസേരയുടെ അടുത്തു മറ്റൊരു കസേരപോലും ഉണ്ടാകാറില്ല. അസിസ്റ്റന്റുമാര്‍ പോലും അടുത്തുചെന്നു നില്‍ക്കുന്നത് ഇഷ്ടമായിരുന്നില്ല. ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ഇന്നും പഴയ ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തുന്ന പെരുമാറ്റമാണ്. അന്നു നടിയെന്ന നിലയിലും ഇന്നു മുഖ്യമന്ത്രിയെന്ന നിലയിലും അവരുടെ കാര്യപ്രാപ്തിയും ബുദ്ധിശക്തിയും എന്നെ അത്ഭുതപ്പെടുത്തുന്നു.

LEAVE A REPLY