ധനുഷ് മകനെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചു

നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ദമ്പതികള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. തമിഴ്‌നാട്ടിലെ മനംപട്ടി സ്വദേശികളായ ആര്‍. കാതിരേശന്‍-കെ. മീനാക്ഷി ദമ്പതികളാണ് മേലൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1985 നവംബര്‍ 7ന് ജനിച്ച ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്ന്.
കാളിസെല്‍വന്‍ എന്നാണ് ധനുഷിന്റെ യഥാര്‍ത്ഥ പേര്. ജനന സര്‍ട്ടിഫിക്കറ്റും കുട്ടിക്കാലത്തെ ഫോട്ടോകളും ഇവര്‍ ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജനുവരി 12ന് ഹാജരാകാന്‍ ധനുഷിന് നിര്‍ദ്ദേശം നല്‍കി.
പത്താം ക്ലാസുവരെ മേലൂര്‍ ആര്‍.സി മിഡില്‍ സ്‌കൂള്‍ ബോയ്‌സ്  ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ധനുഷ്. 2002ല്‍ ആറുമുഗം പിള്ളൈ സീതമ്മാള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ധനുഷ് അഭിനയ മോഹം മൂത്ത് ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നുവെന്നും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചു.

LEAVE A REPLY