യുവരാജ് സിങിന്റെ വിവാഹത്തില്‍ പിതാവ് പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ വിവാഹiത്തില്‍ പിതാവ് യോഗ്‌രാജ് പങ്കെടുക്കില്ല. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയില്‍ വെച്ച് നവംബര്‍ 30നാണ് യുവരാജിന്റെയും നടി ഹസല്‍ കീച്ചിന്റെയും വിവാഹം. ഗുരുദ്വാരയില്‍ വെച്ച് വിവാഹം നടത്താനുള്ള തീരുമാനമാണ് യോഗ്‌രാജിനെ ചൊടിപ്പിച്ചത്.

വിവാഹം ഏതെങ്കിലും മതകേന്ദ്രത്തില്‍ വെച്ച് നടത്തേണ്ടതല്ലെന്ന് യോഗ്‌രാജ് പറഞ്ഞു. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു പക്ഷേ അത് ഏതെങ്കിലും മതവുമായി ബന്ധപ്പെടില്ല. യുവരാജിന്റെ അമ്മയോട് ഇത് പറഞ്ഞിരുന്നു പക്ഷേ അവര്‍ക്കതിന് സമ്മതമില്ല. അതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് യോഗ്‌രാജ് പറയുന്നു.

വര്‍ഷങ്ങളായി യുവരാജിന്റെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. അമ്മയോടൊപ്പമാണ് യുവി. നവംബര്‍ 29ന് ലളിത് ഹോട്ടലില്‍ നടക്കുന്ന മെഹന്തി ചടങ്ങില്‍ പിതാവ് പങ്കെടുക്കും. ക്ഷണക്കത്തില്‍ തന്റെ പേര് ചേര്‍ത്തിട്ടുണ്ട്. മകന്‍ ആഗ്രഹിക്കുന്നതിനാല്‍ മാത്രമാണ് ചില ചടങ്ങുകള്‍ക്ക് വരുന്നത്.

വിവാഹം ആര്‍ഭാടമാക്കുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അവഗണിക്കുകയാണ്. സ്ത്രീകള്‍ ഉത്തരവാദിത്വമേറ്റെടുക്കാന്‍ പുരുഷന്മാര്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. യുവരാജിന്റെ അമ്മ ഷബ്‌നത്തിന് ധാരാളം പണമുണ്ട് അതവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചിലവാക്കട്ടെയെന്നും യോഗ്‌രാജ് പറഞ്ഞു.

LEAVE A REPLY