ഓണക്കാല പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഓണക്കാല പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. മൂന്ന് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന കർശനമാക്കിയത്.
സെപ്റ്റംബർ 13 വരെയാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുക. മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വഴിയോര ഭക്ഷണശാലകൾ, ബേക്കറി വസ്തുക്കൾനിർമ്മിക്കുന്ന ബോർമകൾ,ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ, കാറ്ററിംഗ് യൂണിറ്റുകൾ,
ചിപ്സ് നിർമ്മാണ യൂണിറ്റുകൾഎന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുന്നതുമാണ്. എണ്ണകൾ, നെയ്യ്, പാൽ – പാലുൽപ്പന്നങ്ങൾ,പായസ മിശ്രിതം ധാന്യങ്ങൾ, പഴവർഗങ്ങൾ, വിവിധതരം ചിപ്സ്, പച്ചക്കറികൾ,
ശർക്കര തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് വിവിധ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കും. ഭക്ഷ്യ സുരക്ഷാ ലൈസൻസ് രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ, പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ സി.ആർ രൺദീപ് വ്യക്തമാക്കി.