തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അമ്മയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍. കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

അമ്മയുടെ പങ്കാളി അരുണ്‍ ആനന്ദിന്റെ മര്‍ദ്ദനത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞിരുന്നു. ഇയാള്‍ റിമാന്റിലാണ്.

തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യനിലയില്‍ മാറ്റം വരാത്തരിനെ തുടര്‍ന്ന് ഏപ്രില്‍ ആറിനായിരുന്നു കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ചിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെങ്കിലും കുട്ടിയെ വെന്റിലേറ്ററില്‍ തുടരാന്‍ അനുദിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പത്താം ദിവസം കുഞ്ഞ് മരണത്തിന് കീഴടങ്ങി.

LEAVE A REPLY