പ്രതികളെ ബുദ്ധിമുട്ടിപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം, വിചാരണ എറണാകുളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി പള്‍സള്‍ സുനി എത്തിയിരിക്കുന്നത്.

വിചാരണ മറ്റ് ജില്ലകളിലേയ്ക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനി അപേക്ഷയില്‍ പറയുന്നു.

ജയിലിലായതിനാല്‍ സുനിക്ക് മറ്റു ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് സുനിയുടെ ഭാഗത്തു നിന്നാണ് പ്രേസിക്യൂഷന്റെ ആരോപണം. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

LEAVE A REPLY