സാന്ദ്രയുടെ ശരീരത്ത് മര്‍ദനമേറ്റ പാടുകള്‍: വിജയ് ബാബുവിനെ കാണാനില്ല

നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെ ശരീരത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ഡോക്ടറുടെ മൊഴി. സാന്ദ്രയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കെയാണ് വിജയ് ബാബുവിന് എതിരെ ഡോക്ടര്‍ രംഗത്തെത്തിയത്. അതേസമയം, വിജയ് ബാബു കൊ്ച്ചി വിട്ടതായാണ് റിപ്പോര്‍ട്ട്.

വിജയ് ബാബു തന്നെ മര്‍ദ്ദിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയില്‍ ചൊവ്വാഴ്ചയാണ് എളമക്കര പൊലീസ് കേസെടുത്തത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ ,മാനഹാനി വരുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന സിനിമാ നിര്‍മാണക്കമ്പനിയുടെ ജീവനക്കാരുടെ മൊഴിയും ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിച്ചത്. കേസെടുത്ത ശേഷം വിജയ് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ് . തുടര്‍ന്ന് വിജയ് ബാബു താമസിക്കുന്ന പനമ്പള്ളി നഗറിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും ഇവിടെ ഇല്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന.

LEAVE A REPLY