തോക്കുകള്‍ കൈവശംവച്ച കേസില്‍ സല്‍മാന്‍ ഖാനെ കോടതി വെറുതെ വിട്ടു

ജോധ്പൂര്‍ : നിയമവിരുദ്ധമായി തോക്ക് കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍ സിജെഎം കോടതിയുടേതാണ് വിധി.

1998 ഒക്‌ടോബറില്‍ ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങിനിടെ സല്‍മാന്‍ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. കാലാവധി കഴിഞ്ഞ തോക്കാണ് താരം വേട്ടയാടാന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് താരത്തില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം, സംശയത്തിന്റെ ആനകൂല്യത്തിലാണ് വിധിയെന്ന് കോടതി വ്യക്തമാക്കി. കേസില്‍ കീഴ്‌ക്കോടതി ശിക്ഷ വിധിച്ചുവെങ്കിലും അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്താനക്കുകയായിരുന്നു.

LEAVE A REPLY