ജാതിപ്പേര് വിളിച്ച അധ്യാപകന് എതിരെ പരാതി നല്‍കി: പ്രതികാരം സസ്‌പെന്‍ഷന്‍ രൂപത്തില്‍

കൊച്ചി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അധ്യാപകനെതിരെ പൊലീസില്‍ പരാതിപ്പെട്ട ആദിവാസി വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഏറണാകുളം ലോ കോളജിലെ അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ വൈശാഖ് ഡി.എസിനെയാണ് പ്രിന്‍സിപ്പള്‍ സസ്പെന്റ് ചെയ്തത്. വൈശാഖിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടി വിവിധ സാംസ്‌കാരിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഡിസംബര്‍ 16ന് ലോ കോളേജില്‍ നടന്ന ‘നയം’ കോളേജ് ഫെസ്റ്റിനിടെ അസോസിയേറ്റ് പ്രൊഫസര്‍ എസ്.എസ് ഗിരിശങ്കര്‍ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വൈശാഖ് 19ാം തീയതി എറണാംകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. ഡിസംബര്‍ 16ാം തീയതി കോളേജില്‍ നടന്ന കലാപരിപാടിക്കിടെ മറ്റ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍വെച്ച് അസഭ്യം പറഞ്ഞുവെന്നും മദ്യപിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ നല്‍കിയതെന്നാണ് കോളജിന്റെ വിശദീകരണം.

untitled-2-copy
കോളേജിലെ പരിപാടിയെ നിശിതമായി വിമര്‍ശിച്ച പ്രൊഫസര്‍ എസ്.എസ് ഗിരിശങ്കറെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ വൈശാഖുമുണ്ടായിരുന്നു. ഇതിനിടെ തന്റെ നേരെ തിരിഞ്ഞ അധ്യാപകന്‍ അവിടെ കൂടിയിരുന്ന വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് നീ എസ്.സിനഎസ്.ടി അല്ലേ, എന്റെയും സര്‍ക്കാരിന്റെയും ഔദാര്യത്തില്‍ അല്ലേ നീ ജിവിക്കുന്നതെന്ന് ചോദിച്ചെന്നും വൈശാഖ് പരാതിയില്‍ പറയുന്നു.

നിയമ പ്രകാരം താന്‍ കോളേജിലും ഹോസ്റ്റലിലും സര്‍ക്കാര്‍ ഫീസിളവില്‍ പ്രവേശനം ലഭ്യമാകുകയും പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയാണ്. ഇക്കാര്യം ഹേസ്റ്റല്‍ വാര്‍ഡന്റ് ആയ എസ്.എസ് ഗിരിശങ്കറിന് നേരിട്ടറിയാമെന്നും വൈശാഖ് പരാതിയില്‍ പറയുന്നുണ്ട്. ആരോപണ വിധേയനായ അധ്യാപകന് എതിരെ മുമ്പും സമാന പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായും പരാതിയില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY