ജയലളിത സംസാരിച്ചു തുടങ്ങി; വൈകാതെ നടന്നു തുടങ്ങിയേക്കും

    ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതായി റിപ്പോർട്ട്. അപ്പോളോ ആശുപത്രി അധികൃതരാണ് ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്ന് ശ്വസനാള ശസ്ത്രക്രിയക്കു വിധേയായ ജയലളിത ഉപകരണങ്ങളുടെ സഹായത്തോടെ ഇന്ന് സംസാരിച്ചതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

    90 ശതമാനത്തോളം സംസാര ശേഷി വീണ്ടെടുത്തതായതാണ് മെഡിക്കൽ റിപ്പോർട്ട്. നടക്കാനുള്ള ശേഷി കൂടി വീണ്ടെടുക്കുന്നതോടെ മുഖ്യമന്ത്രി പൂർണമായും സാധാരണ നിലയിലേക്ക് എത്തുമെന്നും അധികൃതർ അറിയിച്ചു.