വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണാവുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ദേശീയ ഔഷധവിലനിയന്ത്രണസമിതി നിർദ്ദേശിച്ചു. ഔഷധവിലനിയന്ത്രണ നിയമപ്രകാരം ഇത് നിര്‍ബന്ധമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. എന്നാൽ ഇത് തീരെ പ്രായോഗികമാകില്ലെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. ഓണ്‍ലൈന്‍ ഫാര്‍മസികളടക്കം ഇത് പാലിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ അവശ്യവസ്തുനിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന ജന്‍ഔഷധികളില്‍പ്പോലും ഇത് പ്രായോഗികമല്ലെന്നാണ് പറയുന്നത്. നിലവില്‍ കേരളത്തില്‍ രണ്ട് പ്രധാന സോഫ്റ്റ്വേറുകള്‍ വഴിയാണ് മരുന്നുവിതരണം ചെയുന്നത്. ഇതില്‍ രണ്ടിലും 80,000-ത്തിലധികം മരുന്നിനങ്ങളുണ്ട്. ഇത്രയുമെണ്ണത്തിന്റെ പട്ടിക പ്രദര്‍ശിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നാണ് ഇവരുടെ ചോദ്യം.