വൃക്കയും കരളും മാറ്റി വെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണം തുടരണം; ഹൈക്കോടതി ഉത്തരവ്

സർക്കാർ നൽകിവന്ന സൗജന്യ മരുന്ന് വിതരണം തുടരണമെന്ന് ഹൈക്കോടതി. വൃക്കയും കരളും മാറ്റി വെച്ചവർക്കുള്ള സൗജന്യ മരുന്ന് വിതരണമാണ് തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മലപ്പുറം കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ പ്രചരണത്തിന് ഇറങ്ങുമെന്ന് കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ വ്യക്തമാക്കി. കരളും വൃക്കയും മാറ്റി വെച്ച രോഗികൾക്ക് ജീവിതാവസാനം വരെ ഭീമമായ തുകക്ക് മരുന്ന് കഴിക്കേണ്ടതുണ്ട്. ആദ്യം ജില്ലാ പഞ്ചായത്തുകളും പിന്നീട് സംസ്ഥാന സർക്കാറും സൗജന്യമായി ബ്രാൻ്റഡ് മരുന്നുകൾ നൽകിയിരുന്നു. 2023 ഒക്ടോബർ 10 ന് സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം സൗജന്യ മരുന്ന് വിതരണം നിർത്തലാക്കി. ഇതിനെതിരെ കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടർന്ന് രോഗികൾക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മാർച്ച് 20 നാണ് ഹൈക്കോടതി ഉത്തരവിറങ്ങിയത്. 3 മാസം വരെ ഉത്തരവ് നടപ്പിലാക്കാൻ സമയം ഉണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നാണ് മരുന്ന് വാങ്ങുന്നതിനുള്ള പണം അനുവദിക്കുന്നത്.

LEAVE A REPLY