ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം ; ആരോഗ്യ മന്ത്രി ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് പരാതിക്കാരി സമരത്തിന്

കോഴിക്കോട്: ശസ്ത്രക്രീയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരി ഹര്‍ഷീന സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരത്തിന്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് എതിരായ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സമരപന്തലില്‍ നേരിട്ടെത്തിയാണ് ആരോഗ്യമന്ത്രി ഹര്‍ഷിനയ്ക്ക് ഉറപ്പ് നല്‍കിയത്. മന്ത്രി പറഞ്ഞ രണ്ടാഴ്ചയ്ക്ക് പകരം മൂന്നാഴ്ച കഴിഞ്ഞു. മന്ത്രിസഭായോഗവും നടന്നു. ഇനി മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം ചെയ്തിട്ട് കാര്യമില്ലന്നും, ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. 2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ചെതന്നാണ് ആരോപണം. യുവതിയുടെ പരാതിയില്‍ ആരോഗ്യവകുപ്പ് നടത്തിയ രണ്ട് അന്വേഷണവും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അനുകൂലമായിരുന്നു.

LEAVE A REPLY