കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഢനം; കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരൻ രോഗിയെ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായി പരാതി. കേസ് പിൻവലിക്കണമെന്നും മജിസ്‌ട്രേറ്റിനു മുൻപാകെ മൊഴി മാറ്റി നൽകാനും ഭീക്ഷണി പെടുത്തിയെന്നു പരാതിയിൽ പറയുന്നു. പ്രതിയുടെ സഹപ്രവർത്തകരാണ് പണം വാഗ്ദാനം ചെയ്തെന്നു അതിജീവിതയുടെ ഭർത്താവ് പറഞ്ഞു. സംഭവത്തിൽ അതിജീവിതയുടെ കുടുംബം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ഇവരുടെ പരാതിയെത്തുടർന്ന് ഡോക്ടർമാർ അല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാർഡിൽ പ്രവേശിക്കരുതെന്ന് വ്യക്തമാക്കി സർക്കുലർ ഇറക്കി. ഇരയെ സ്വാധിനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ജീവനക്കാരുടെ പേരും തസ്തികയും അടക്കമുള്ള വിവരങ്ങൾ സർക്കുലറിലുണ്ട്. അതിജീവിതയ്ക്ക് വാർഡിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.

LEAVE A REPLY