സരിതക്ക് വിഷം നൽകിയ കേസ്: രക്തം, മുടി സാമ്പിളുകൾ പരിശോധനക്ക് അയച്ചു

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി സഹപ്രവർത്തകൻ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് സരിതയുടെ രക്തം, മുടി സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത നിലവിൽ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ സരിതയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്നാണ് വിനുവിന്റെ ആരോപണം. 2022 നവംബര്‍ എട്ടിനാണ് വധശ്രമത്തിന് വിനുവിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

LEAVE A REPLY