ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ അതി തീവ്ര വകബേധം ഒമിക്രോൺ കണ്ടെത്തി

ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ വകബേധം കണ്ടെത്തി. അതി തീവ്ര വൈറസ് വകബേധത്തെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
രോഗമുക്തരായവരിലേക്ക് ഒമിക്രോൺ വകബേധം വീണ്ടും പകരാൻ സാധ്യത കൂടുതലാണ്.

കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച പുതിയ വകബേധം ഒമിക്രോൺ അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ളതാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഈജിപ്റ്റിൽ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങളും താൽകാലിക വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേൽ, ബോറ്റ്സ്വാന, ബെൽജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിൽ ഒമക്രോണിന്റെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY