കേന്ദ്ര സർക്കാരിന്‍റെ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറി ആറു ലക്ഷം കോടി സമാഹരിക്കാൻ പദ്ധതി

കേന്ദ്ര സർക്കാരിന്‍റെ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറി നാല് വർഷം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ ധനസമാഹരണത്തിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന് വേണ്ടി സർക്കാർ ഭൂമി വിൽക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഭൂമി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിശ്ചിത കാലത്തേക്കാണെന്നും വില്‍പനയല്ലെന്നും ധനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. നാല് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറാവുന്ന ആസ്തികൾ തിട്ടപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈനിന്‍റെ മാർഗ രേഖ ഇന്ന് ധനമന്ത്രി പുറത്തിറക്കി. റോഡ്, റെയിൽ, ഊർജം എന്നീ മേഖലയ്ക്ക് മുൻതൂക്കം നൽകി ആവിഷ്കരിച്ച പദ്ധതിയാണിത്. നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ പൈപ്പ് ലൈനിന്‍റെ 14 ശതമാനം, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈനിലൂടെ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. ലോകോത്തര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ പലമടങ്ങ് കൂടുമെന്നും ധനമന്ത്രി അറിയിച്ചു.

LEAVE A REPLY