ബിനീഷിനെ ആരും ക്ഷണിച്ചിരുന്നില്ലെന്ന് പ്രിന്‍സിപ്പാള്‍: അയാള്‍ ആരൊണെന്നുപോലും അറിയില്ല

നടന്‍ ബിനീഷ് ബസ്റ്റിനെ കോളേജ് പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ കുലാസ്. കോളേജ് ഡേ ആഘോഷങ്ങള്‍ക്കിടെ ബിനീഷിന് അവഹേളനം നേരിട്ടുവെന്ന വാര്‍ത്ത ചര്‍ച്ചയായതോടെയാണ് പ്രതികരണവുമായി പ്രിന്‍സിപ്പാള്‍ രംഗത്തെത്തിയത്. ബിനീഷ് ആരാണെന്നുപോലും തനിക്ക് അറിയില്ല. ഇപ്പോഴും അയാള്‍ അഭിനയിച്ച സിനിമകള്‍ ഏതൊന്നുപോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. അത് തന്റെ സഹപ്രവര്‍ത്തകര്‍ നേരിട്ടാണ് അനില്‍ രാധാകൃഷ്ണനെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ബിനീഷിനെ അപ്രതീക്ഷിതമായാണ് ചടങ്ങിനിടയില്‍ കണ്ടുമുട്ടിയത്. ഷെയ്ക് ഹാന്‍ഡ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടിമാറ്റി ചടങ്ങുനടക്കുന്ന ഹാളിലേക്ക് അയാള്‍ നടക്കുകയായിരുന്നു. അപ്പോള്‍ മാത്രമാണ് തടയാന്‍ ശ്രമിച്ചത്.

ബിനീഷിന്റെ ചിത്രമുള്‍പ്പടെ പോസ്റ്ററുകള്‍ പോലും ഇറക്കിയതായ വാദവും പൂര്‍ണമായും ശരിയല്ല. കോളേജില്‍ ഇത്തരത്തില്‍ പോസ്റ്ററുകളൊന്നും ഇറക്കിയിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ ബിനീസിനെ ക്ഷണിച്ചതായി തന്നോട് പറഞ്ഞിരുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ കുലാസ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY