പാറമ്പുഴ കൂട്ടക്കൊല; യുപി സ്വദേശി നരേന്ദ്രകുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

കോട്ടയം :കോട്ടയത്തെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ കുറ്റക്കാരനെന്ന് കോടതി.നാളെ ശിക്ഷ പ്രഖ്യാപിക്കും. 2015 മേയ് 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരെ പ്രതി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ സ്ഥാപനത്തിലെ തൊഴിലാളി ആയിരുന്ന നരേന്ദ്രകുമാര്‍ മോഷണം നടത്താനായി മൂവരെയും കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പാമ്പാടി സിഐ സാജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയ്‌സിങ് എന്ന വ്യാജപേരില്‍ ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നരേന്ദ്രകുമാറിനെ ഫിറോസാബാദില്‍ നിന്നും അറസ്റ്റു ചെയ്തത്.

LEAVE A REPLY