‘കളക്ടര്‍ ബ്രോ’യെ മാറ്റി: കോഴിക്കോട്ടുകാരുടെ പ്രതികരണം കാതോര്‍ത്ത് കേരളം

    കോഴിക്കോട്: കളക്ടര്‍ ബ്രോ എന്നപേരില്‍ മലയാളികള്‍ക്കൊട്ടാകെ സുപരിചിതനായ കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. ടൂറിസം ഡയറക്ടര്‍ യു.വി ജോസാണ് പുതിയ കലക്ടര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

    എം.കെ രാഘവന്‍ എം.പിയുമായി സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായ തര്‍ക്കങ്ങളാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് സൂചന. ഇരുവരും പരസ്പരം പരസ്യ പ്രസ്താവനകള്‍ നടത്തിയതും ഇതില്‍ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടി വന്നതും വിവാദമായി. അന്ന് തന്നെ ഇദ്ദേഹത്തെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

    മുന്‍സര്‍ക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന എന്‍.പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കലക്ടറായി ചുമതലയേറ്റത്. ഓപ്പറേഷന്‍ സുലൈമാനിയും കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യല്‍ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ നടത്തിയ ശ്രമങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ജില്ലയുടെ വികസനത്തിനായി നാട്ടുകാരെ ഒപ്പം ചേര്‍ക്കാന്‍ കളക്ടര്‍ നടത്തിയ ശ്രമങ്ങളാണ് പ്രശാന്തിന് കളക്ടര്‍ ബ്രോ എന്ന പേര് സമ്മാനിച്ചത്.

    LEAVE A REPLY