മൂന്നു വയസ്സുകാരിയെ ക്രൂരപീഡനത്തിന് ശേഷം അഴുക്കു ചാലില്‍ തള്ളി

ന്യൂഡല്‍ഹി: മൂന്നു വയസ്സുകാരിയെ അയല്‍ക്കാരന്‍ തട്ടികൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചശേഷം അഴുക്കുചാലില്‍ തള്ളി. 12 മണിക്കൂറോളം അഴുക്കുചാലില്‍ ബോധം ന്ഷ്ടപ്പെട്ടുകിടന്ന പെണ്‍കുട്ടി പിന്നീട് അത്ഭുതകരമായി രക്ഷപ്പെട്ടു.

സഹോദരിയോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെ അയല്‍ക്കാരന്‍ തട്ടികൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് അഴുക്കുചാലില്‍ തള്ളുകയായിരുന്നു. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ 12 മണിക്കൂറോളം അഴുക്കു ചാലില്‍ ബോധരഹിതയായി കിടന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആറ് വയസ്സുകാരിയായ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടു നിന്ന കുഞ്ഞിനെ അയല്‍വാസിയും അച്ഛന്റെ സുഹൃത്തുമായ ബാല്‍ബിര്‍ എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചിരുന്നു. സഹോദരിയെ ഒരാള്‍ എടുത്തുകൊണ്ട് പോയെന്ന് കുട്ടിക്കൊപ്പമുണ്ടായിരുന്നു ബുദ്ധിമാന്ദ്യമുള്ള ആറുവയസുകാരി പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ കാര്യമായി എടുത്തിരുന്നില്ല.

ഇതിനിടെ പീഡനശേഷം കുട്ടി മരിച്ചുവെന്ന് കരുതിയ പ്രതി ശരീരം അഴുക്കുചാലില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ശേഷം മദ്യപിച്ചെത്തിയ ഇയാള്‍ സാധാരണപോലെ സ്വന്തം വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നു. കുട്ടിയെ കുറിച്ച് അന്വേഷിച്ച് വീട്ടുകാര്‍ ബാല്‍ബീറിന്റെ അടുത്തെത്തിയെങ്കിലും ഇയാള്‍ ആദ്യം നിഷേധിച്ചു. എന്നാല്‍ ബാല്‍ബീറിന്റെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെ നാട്ടുകാര്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തു.
പോലീസ് കണ്ടെത്തുമ്പോള്‍ 12 മണിക്കൂര്‍ അഴുക്കു ചാലിലെ തണുപ്പില്‍ ബോധരഹിതയാ കിടക്കുകയായിരുന്നു കുഞ്ഞ്. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ബീഹാര്‍ സ്വദേശിയായ ബല്‍ബീര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ കുട്ടിയുടെ അച്ഛനൊപ്പമാണ് ജോലി ചെയ്യുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY