ഫസലിനെ കൊന്നത് കാരായിമാരല്ല; ഞങ്ങള്‍ തന്നെയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

    കണ്ണൂര്‍: തലശേരിയിലെ ഫസലിനെ കൊന്നത് കാരായിമാരല്ല ഞങ്ങള്‍ തന്നെയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ഫസലിനെ കൊന്നത് താനടക്കം നാലു പേരടങ്ങിയ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുബീഷ് പോലീസിന് നല്‍കിയ മൊഴിനല്‍കിയിരിക്കുന്നത്.

    പടുവിലായി മോഹനന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സുബീഷിന്റെ പുതിയ വെളിപ്പെടുത്തല്‍ പോലീസ് വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സുബീഷിന്റെ മൊഴി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ കൈമാറും.

    ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരകന്‍, ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാവ് ശശി, ഡയമുണ്ട് മുക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നിവരും താനും അടങ്ങുന്ന സംഘമാണ് ഫസലിനെ വധിച്ചതെന്നാണ് സുബീഷ് പറഞ്ഞത്. ചിറ്റാരിപ്പറമ്പ് പവിത്രന്‍ വധക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്നും സുബീഷ് വെളിപ്പെടുത്തി.

    2006 ഒക്ടോബര്‍ 22 നാണ് തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപം വെച്ച് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൊല്ലപ്പെടുന്നത്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്.

    LEAVE A REPLY