അവസാന നിപ രോഗി കഴിഞ്ഞ 21 ദിവസമായി പാലിച്ചുവന്ന ഐസൊലേഷന്‍ കാലാവധി അവസാനിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കോഴിക്കോട് ഉണ്ടായ നിപ രോഗബാധയെ തുടര്‍ന്ന് അവസാന രോഗി കഴിഞ്ഞ 21 ദിവസമായി പാലിച്ചുവന്ന ഐസൊലേഷന്‍ കാലാവധി അവസാനിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അവസാന രോഗി ആശുപത്രിയിലേക്ക് മാറുന്നത് വരെ അദ്ദേഹത്തില്‍ നിന്നും മറ്റൊരാള്‍ രോഗിയായിട്ടുണ്ടെങ്കില്‍ ഇന്നേക്ക് മുമ്പ് രോഗലക്ഷണം പ്രകടമാകാനായിരുന്നു സാധ്യത. പോസിറ്റീവ് കേസുകളുടെ അഭാവത്തില്‍ പൂര്‍ണമായി 42 ദിവസങ്ങള്‍ പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 26ന് മാത്രമേ, ഇനി രോഗാണുബാധ സാധ്യതയില്ല എന്ന് പൂര്‍ണമായി സ്ഥിരീകരിക്കാനും ഔദ്യോഗിക പ്രഖ്യാപനം നടത്താനും സാധിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി

LEAVE A REPLY