ആലപ്പുഴയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍

ആലപ്പുഴയില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നത് കൂടുതല്‍ മേഖലകളില്‍ ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. ആശങ്കകളില്ലെങ്കിലും ജാഗ്രതയോടെയാണ് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തീരദേശ മേഖലകളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും ജില്ലാ കളക്ടര്‍ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തന്നെ തുടരുന്നു. ജില്ലയില്‍ 58 ക്യാമ്പുകളിലായി 1097 കുടുംബങ്ങളില്‍ നിന്നും 3730 പേരാണുള്ളത്.