ഡോക്ടർ വന്ദന കൊലക്കേസ് ; സംസ്ഥാന സർക്കാരിന് ഹൈകോടതി നോട്ടീസ് അയച്ചു

എറണാകുളം: ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. അഡ്വക്കേറ്റ് മനോജ് രാജഗോപാൽ നൽകിയ ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്. വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. കഴിഞ്ഞ മെയ് പത്തിനായിരുന്നു കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യുട്ടിക്കിടെ ഡോക്ടർ വന്ദന ദാസിനെ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഹൈക്കോടതി സർക്കാരിനെ വിമർശിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നല്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

LEAVE A REPLY