ചാറ്റ് ജിപിടി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ചാറ്റ് ജിപിടി, ബാര്‍ഡ് തുടങ്ങിയ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന. ആരോഗ്യ മേഖലയില്‍ നിര്‍മിത ബുദ്ധി തുറന്നിടുന്ന അനന്ത സാധ്യതകള്‍ ആവേശപൂര്‍വം സ്വാഗതം ചെയ്യുമ്പോഴും സാങ്കേതിക വിദ്യ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടും എന്ന കാര്യത്തില്‍ ആശങ്കകളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പരീക്ഷിക്കപ്പെടാത്ത എഐ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യ രക്ഷ ഈ രംഗത്തെ ജീവനക്കാര്‍ക്ക് തെറ്റ് പറ്റാന്‍ ഇടയാക്കാമെന്നും അത് രോഗികള്‍ക്ക് ഹാനികരമാകാമെന്നും ഡബ്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നു. തെറ്റായ വിവരങ്ങള്‍ വിശ്വാസയോഗ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ളവാ ദുരുപയോഗിക്കപ്പെടാമെന്നും ലോകാരോഗ്യ സംഘടന കരുതുന്നു. വാക്കുകളായും ചിത്രങ്ങളായും വിഡിയോകളായും നിര്‍മിത ബുദ്ധി ഉപയോഗിച്ച് തെറ്റായ വിവരങ്ങള്‍ നൽകാനുള്ള സാധ്യതയും ഡബ്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY