താപനിലയിൽ പുരോഗതി: പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായി ലേബർ കമ്മീഷണർ അറിയിച്ചു. രാവിലെ ഏഴ് മണി മുതൽ വെെകിട്ട് ഏഴ് മണിവരെയാണ് പുതുക്കിയ സമയക്രമം. മാർച്ച് രണ്ടു മുതൽ ഏപ്രിൽ 30 വരെയാണ് പുനഃക്രമീകരണം നടപ്പിലാക്കുക. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം ക്രമീകരിച്ചു. ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയത്തു ജോലി ഒഴിവാക്കണമെന്നു ലേബർ കമ്മിഷണർ നിർദേശിച്ചു. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണം. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ലേബർ കമ്മിഷണർ പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതായി ലേബർ കമ്മിഷണർ അറിയിച്ചു.

LEAVE A REPLY