കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായ പരിശോധന

 

തിരുവനന്തപുരം :കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളും ഉള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ അടപ്പിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ 56 സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിന് നോട്ടിസ് നല്‍കി. 39 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY