യുനെസ്കോ ആഗോള പഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം: മന്ത്രി

തിരുവനന്തപുരം: യുനെസ്കോയുടെ ഗ്ലോബൽ ലേണിങ് സിറ്റി ശൃംഖലയിൽ തൃശൂർ കോർപ്പറേഷനേയും നിലമ്പൂർ നഗരസഭയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹം എന്ന കാഴ്ചപ്പാട് യാഥാർഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം പി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ആഗോള പഠന നഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങൾ ഉയരുന്നത്.

സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ച കേന്ദ്രസർക്കാർ,ആഗോള പഠന നഗരമാക്കാനുള്ള നിലവാരം തൃശ്ശൂരിനും നിലമ്പൂരിനുമുണ്ടെന്ന് മനസ്സിലാക്കിയാണ് യുനെസ്കോയ്ക്ക് ശുപാർശ ചെയ്തത്. തൃശൂർ കോർപ്പറേഷനിൽ കലയും,തൃശൂർ എൻജിനീയറിങ് കോളേജിൽ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങും സംയുക്തമായാണ് ആഗോള പഠന നഗരമാക്കി മാറ്റുന്നത്.

10 വർഷത്തേക്കുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത് നിലമ്പൂരിൽ അന്തർദേശീയ നിലവാരത്തിലുള്ള വിജ്ഞാന കേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായി യാഥാർഥ്യമാക്കും. രാജ്യത്തിനു തന്നെ മാതൃകയായി മാറുന്ന പദ്ധതികളാണ് കേരളത്തിലെ നഗരങ്ങളിൽ നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ മറ്റ് നഗരങ്ങളെയും ആഗോളതലത്തിൽ ഉയർത്തുന്നതിന് ആവശ്യമായ പദ്ധതികൾ കലയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച യുനെസ്കോയ്ക്കും മറ്റ് ഏജൻസികൾക്കും നൽകുവാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. കൊച്ചി കോർപ്പറേഷനെ സിറ്റി ഓഫ് ഡിസൈൻ പദവിയിലേക്ക് ഉയർത്താനും കോഴിക്കോട് കോർപ്പറേഷനെ സിറ്റി ഓഫ് ലിറ്ററേച്ചർ ആക്കി മാറ്റാനും കണ്ണൂർ കോർപറേഷനെ സിറ്റി ഓഫ് ക്രാഫ്റ്റ് ആൻഡ് ഫോക്കോയുമായി ഉയർത്താൻ, യുനെസ്കോയുമായി സഹകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷനെ സിറ്റി ഓഫ് പീസ് ആക്കി മാറ്റുവാൻ യു എൻ എസ് ഡിജിയുമായും കൊല്ലം കോർപ്പറേഷനെ ബയോഡൈവർ സിറ്റി ആക്കി മാറ്റാൻ ഐ യുസി എന്നുമായും സഹകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ വൈജ്ഞാനിക സാമ്പത്തിക സമൂഹമാക്കി മാറ്റുവാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് എല്ലാവരിലും നിന്നുമുള്ള പിന്തുണയും ഉണ്ടാവണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

LEAVE A REPLY