തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും

കൊവിഡ് വ്യാപന സാഹചര്യം മൂലം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ ദീർഖിപ്പിക്കാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിർദേശം. ഇഖാമയുടെയും റീഎൻട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ച് നൽകാനാണ് സൗദി ഭരണാധികാരിയുടെ നിർദേശം. സൗദിയിലേക്ക് വരാനായി നല്‍കിയിട്ടുള്ള സന്ദര്‍ശക വിസകളുടെ കാലാവധിയും നവംബര്‍ 30 വരെ നീട്ടും.

രേഖകളുടെ കാലാവധി നീട്ടിക്കിട്ടുന്നതിനായി പ്രത്യേക അപേക്ഷകളൊന്നും നൽകേണ്ടതില്ലെന്നും അതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ സൗദി അറേബ്യയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികള്‍ക്കായാണ് ഇത്തരമൊരു ഇളവ് നൽകിയിരിക്കുന്നത്.