ഫാത്തിമയുടെ മരണം; വിദ്യാര്‍ത്ഥികളുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയായ ഫാത്തിമയുടെ മരണത്തെ തുടര്‍ന്ന് നിരാഹാരം നടത്തിയ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. മദ്രാസ് ഐഐടി ഡയറക്ടര്‍ ഇന്ന് വൈകിട്ടാണ് ചര്‍ച്ച നടത്തുന്നത്. ആഭ്യന്തര അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

കേസില്‍ ആരോപണ വിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെ ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്തു. ഫാത്തിമയുടെ മാതാവ്, സഹോദരി, സഹപാഠികള്‍ എന്നിവരില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.