സിപിഎം ദേശീയപാര്‍ട്ടിയായി തുടരുന്നതിന് കാരണം വാജ്‌പേയി ; അന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി ബിജെപി നേതാവിന്റെ കാലുപിടിച്ചു

തിരുവനന്തപുരം: സിപിഎം ദേശീയപാര്‍ട്ടിയായി ഇപ്പോഴും തുടരുന്നത് ബിജെപിയുടെ കാരുണ്യം കൊണ്ടാണെന്നത് മറക്കരുതെന്നും കമ്യൂണിസ്റ്റ് നേതാക്കള്‍ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എബി വാജ്‌പേയിയെ പോയി കണ്ടത് മറക്കരുതെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടാന്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു ശതമാനം സീറ്റ് നേടിയാല്‍ മതിയെന്ന നിയമഭേദഗതി കൊണ്ടുവന്നത് എബി വാജ്‌പേയിയുടെ കാലത്താണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

ദേശീയപാര്‍ട്ടി സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ആറു ശതമാനം വോട്ടു കിട്ടണം എന്നായിരുന്നു നിയമം. 2009 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അത്രയും വോട്ട് കിട്ടിയില്ല. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ ഹര്‍കിഷന്‍ സിംഗ് സൂര്‍ജിത് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയിയുമായി കൂടിക്കാഴ്ച നടത്തുകയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്ന് സിപിഎം നേതാക്കളെ പുറം കാലു കൊണ്ടു തട്ടാതെ വാജ്‌പേയി ആവശ്യം പരിഗണിച്ചത് കൊണ്ടാണ് സിപിഎം ദേശീയ പാര്‍ട്ടിയായി ഇപ്പോഴും തുടരുന്നത്.

LEAVE A REPLY