വിവാഹാഭ്യര്‍ത്ഥ നിരസിച്ചു, വീട്ടില്‍ വന്ന് മാതാപിതാക്കളോട് സംസാരിച്ചിട്ടും നടന്നില്ല, അധ്യാപികയെ ക്ലാസ്മുറിയില്‍ കയറി യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് ക്ലാസ്മുറിയില്‍ കയറി വെട്ടിക്കൊന്നു. സ്‌കൂള്‍ അധ്യാപികയായ 23കാരിയായ രമ്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ കടലൂരിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. ക്ലാസ്മുറിയില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന രമ്യയെ രാജശേഖരന്‍ എന്ന യുവാവ് വെട്ടിക്കൊല്ലുകയായിരുന്നു.

രാജശേഖരന്‍ പല പ്രാവശ്യം രമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. രമ്യയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചിട്ടും കാര്യമുണ്ടായില്ല. സംഭവദിവസം രമ്യ നേരത്തെ സ്‌കൂളിലെത്തിയിരുന്നു. സ്‌കൂളിന് സമീപമാണ് രമ്യയുടെ വീട്. ക്ലാസില്‍ രമ്യ ഒറ്റയ്ക്കിരിക്കുന്നത് കണ്ട രാജശേഖരന്‍ അവിടെ എത്തി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ രമ്യ ഇത് നിരസിച്ചു. കുപിതനായ രാജശേഖരന്‍ രമ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കോളേജ് കാലം മുതല്‍ക്കേ രമ്യയെ രാജശേഖരന് അറിയാം. ആറു മാസങ്ങള്‍ക്ക് മുന്നെ രമ്യയെ വിവാഹം കഴിച്ചു നല്‍കണമെന്ന് മാതാപിതാക്കളോട് രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതും നിരസിക്കപ്പെട്ടു. ഇതൊക്കെയാണ് കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ രാജശേഖരന്‍ ആത്മഹത്യ മുഴക്കി സഹോദരിക്ക് സന്ദേശമയച്ചെന്നും പൊലീസ് പറയുന്നു.

LEAVE A REPLY