വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെ അമൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പോലെ കുഞ്ഞിനെയും വീട്ടുകാര്‍ കൊല്ലുമെന്ന ഭയം; അ മ്മയും കുഞ്ഞും രഹസ്യ കേന്ദ്രത്തില്‍

രാജ്യത്തെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു തെലങ്കാനയില്‍ ജാതി മാറി വിവാഹം ചെയ്തതിന് ഭാര്യ വീട്ടുകാര്‍ യുവാവിനെ കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. പ്രണയ് കുമാര്‍ എന്ന യുവാവിനെ തന്റെ ഭാര്യയായ അമൃതവര്‍ഷിണിയുടെ പിതാവ് നല്‍കിയ കൊട്ടേഷന്‍ സംഘം പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 14നായിരുന്നു സംഭവം. ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയില്‍ എത്തി മടങ്ങുമ്പോഴായിരുന്നു പ്രണയ് കുമാറിനെ കൊലപ്പെടുത്തിയത്.

വിവാഹം നടന്ന് കൃത്യം ഒരു വര്‍ഷം ആയപ്പോഴാണ് അമൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞ് സുഖമായി ഇരിക്കുന്നതായും പ്രണയിന്റെ പിതാവ് ബാലസ്വാമി പറഞ്ഞു. എന്നാല്‍ അമൃതയുടെ വീട്ടുകാരില്‍ നിന്നും ഇപ്പോഴും ആക്രമണം ഭയന്നാണ് ഇവര്‍ കഴിയുന്നത്. പോലീസ് സരംക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ബാലസ്വാമി വ്യക്തമാക്കി.

അമൃതയുടെ മുന്നിലിട്ടായിരുന്നു പ്രണയ്യെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നത്. തലയില്‍ ആഴത്തിലുള്ള വെട്ടേറ്റ പ്രണയ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രണയിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികള്‍ക്ക് മാരുതി റാവു നല്‍കിയത്. കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി.

LEAVE A REPLY