രണ്ടില ചിഹ്നം തല്‍ക്കാലം മരവിപ്പിച്ചു…

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ശശികലയുടെയും ഒ പനീര്‍ശെല്‍വത്തിന്റെയും വിഭാഗങ്ങള്‍ പുതിയ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. അണ്ണാ ഡിഎംകെ എന്ന പേര് ഉപയോഗിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.അണ്ണാ ഡിഎംകെയുടെ ഔദ്യോഗികചിഹ്നമായ രണ്ടില മരവിപ്പിയ്ക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. അണ്ണാ ഡിഎംകെയുടെ അഭിമാനത്തിന്റെ അടയാളമാണ് രണ്ടിലച്ചിഹ്നം. 1987ല്‍ പാര്‍ട്ടി സ്ഥാപകന്‍ എംജിആറിന്റെ മരണശേഷം ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോഴും രണ്ടിലച്ചിഹ്നത്തിന്‍മേല്‍ അവകാശത്തര്‍ക്കം ഉടലെടുത്തിരുന്നു. അന്നും ചിഹ്നം മരവിപ്പിയ്ക്കാന്‍ തന്നെയായിരുന്നു കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രവര്‍ത്തകരുടെയും പ്രാദേശികഘടകങ്ങളുടെയും പിന്തുണ അവകാശപ്പെട്ട് ശശികല, പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ഹാജരാക്കിയ രേഖകള്‍ ഇരുപതിനായിരത്തിലധികം പേജുണ്ടെന്നും ഇതു മുഴുവന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധിച്ച് അന്തിമതീരുമാനത്തിലെത്താനാകാത്തതിനാലാണ് ചിഹ്നം മരവിപ്പിച്ച് ഇടക്കാല ഉത്തരവിറക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

LEAVE A REPLY