ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറി

    ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറി. പ്രതിശ്രുത വരന്‍ സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് ഈ തീരുമാനത്തിന് കാരണമെന്ന് വിജയലക്ഷ്മി പറഞ്ഞു. വിവാഹശേഷം സംഗീതപരിപാടി നടത്താന്‍ സാധിക്കില്ലെന്നും വിവാഹശേഷം സംഗീതപരിപാടി വേണ്ടെന്നും പകരം ഏതെങ്കിലും സംഗീതസ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞുവത്രേ.

    വിവാഹനിശ്ചയത്തിന് മുമ്പുള്ള പെരുമാറ്റത്തില്‍ വന്ന മാറ്റം തന്നെ വേദനിപ്പിച്ചു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം ഞങ്ങളുടെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തേ സമ്മതിച്ചിരുന്നു. പിന്നീട് ഈ തീരുമാനവും മാറ്റിപ്പറഞ്ഞു. സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്നും ആവശ്യപ്പെട്ടു. തങ്ങളുടെ വീട്ടില്‍ താമസിക്കാമെന്ന് സന്തോഷ് സമ്മതിച്ചതാണെന്നും വിജയലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അന്ന് അംഗീകരിച്ചിരുന്നുവെന്നും വിജയലക്ഷമിയുടെ പിതാവ് വി. മുരളീധരനും പറഞ്ഞു.

    പത്രത്തില്‍ വിവാഹാലോചന പരസ്യം കണ്ടാണ് സന്തോഷിനെ ബന്ധപ്പെട്ടതെന്നും തുടര്‍ന്നായിരുന്നു വിവാഹനിശ്ചയെന്നും വിജയലക്ഷ്മിയുടെ പിതാവ്. ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. മാര്‍ച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്

    LEAVE A REPLY