ചന്ദ്രനില്‍ കാലുകുത്തിയ അവസാന യാത്രികന്‍ അന്തരിച്ചു

നാസ: ചന്ദ്രനില്‍ കാലുകുത്തിയ അവസാന അമേരിക്കന്‍ യാത്രികന്‍ ആസ്‌ട്രോ നോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16നു തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലായിരുന്നു അന്ത്യം.

അപ്പോളോ 17 മിഷനിലെ കമാന്‍ഡറായിരുന്നു സെര്‍നന്‍. 1972 ഡിസംബര്‍ 14നാണ് സെര്‍നന്‍ ചന്ദ്രപ്രതലത്തില്‍ കാലുകുത്തിയത്. ‘ജീവിതത്തിന്റെ ഏറ്റവും സുപ്രധാന ദിനമാണിന്ന്’ ചന്ദ്രനില്‍ കാല്‍ കുത്തിയശേഷം ഭൂമിയിലേക്ക് അയച്ച സന്ദേശത്തില്‍ സെര്‍നന്‍ പറഞ്ഞു.

ചന്ദ്രനില്‍ ആദ്യമായി കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോംഗ് 2012ല്‍ അന്തരിച്ചിരുന്നു. 1969 ജൂലൈ 21നാണ് ചരിത്രത്തില്‍ ആദ്യമായി (നീല്‍) ചന്ദ്രനില്‍ ഇറങ്ങി നടന്നത്.

അവസാനമായി ചന്ദ്രനിലേക്ക് യാത്രതിരിച്ച അപ്പോളോ 17 (1972 ഡിസംബര്‍ 11ന്) യാത്രികരായ സെര്‍നനും, ഹാരിസനും മൂന്നുദിവസം ചന്ദ്രനില്‍ ചെലവഴിച്ചശേഷം പന്ത്രണ്ട് ദിവസത്തെ മിഷന്‍ പൂര്‍ത്തീകരിച്ച് ഭൂമിയില്‍ തിരിച്ചെത്തി. 1934 മാര്‍ച്ച് 14നു ചിക്കാഗോയില്‍ ജനിച്ച സെര്‍നന്‍ പ്രൂഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. 1963ല്‍ നാസയില്‍ ചേര്‍ന്ന് 1976ല്‍ റിട്ടയര്‍ ചെയ്തു. ഭാര്യ നാനു സെര്‍നന്‍. മകള്‍: ട്രേയ്‌സി.