മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ച് നഗ്‌നയാക്കി നൃത്തം ചെയ്യിച്ചു

കരിംനഗര്‍ : തെലങ്കാനയിലെ കരിംനഗറില്‍ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മധ്യവയസ്‌കനും രണ്ട് യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ച് നഗ്‌നയാക്കി നൃത്തം ചെയ്യിച്ചു. പുതുവത്സര ദിനത്തിലാണ് സംഭവം. മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്‌നയാക്കി നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഇവര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡിസംബര്‍ 31ന് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുവത്സരദിനത്തില്‍ തെലങ്കാനയിലെ ഗോപാല്‍ റാവുപേട്ട് ഗ്രാമത്തിലായിരുന്നു സംഭവമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. താടഗൊണ്ട രാജയ്യ(57), താടഗൊണ്ട ലക്ഷ്മണ്‍ (19), താടഗൊണ്ട രാകേഷ് (18) എന്നിവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് കമ്മീഷണര്‍ വി ബി കമലഹാസന്‍ റെഡ്ഡി വെളിപ്പെടുത്തി. ഇവരില്‍ രണ്ടുപേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഡിസംബര്‍ 31ന് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീടിന് സമീപത്തുള്ള വയലിലെത്തിച്ച് പീഡിപ്പിച്ച ശേഷം നഗ്‌നയാക്കി നൃത്തം ചെയ്യിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേരുള്‍പ്പെടെ മൂന്നുപേര്‍ക്കുമെതിരെ പീഡനക്കുറ്റം ചുമത്തിയ പൊലീസ് ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.