ഹൃദയാഘാതമുണ്ടായ നാൽപത്തിയഞ്ചുമിനിറ്റാണ് ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയമായി അനുഭവപ്പെട്ടതെന്ന് ബോളിവുഡ് താരം സുസ്മിത സെൻ

ഹൃദയാഘാതമുണ്ടായ നാൽപത്തിയഞ്ചുമിനിറ്റാണ് ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയമായി അനുഭവപ്പെട്ടതെന്ന് ബോളിവുഡ് താരം സുസ്മിത സെൻ. ഒരുഘട്ടത്തിൽ തന്റെ ജീവിതം അവസാനിച്ചു എന്നുവരെ തോന്നിപ്പോയി. പക്ഷേ ഡോക്ടർമാരുടെയും ആരോ​ഗ്യപ്രവർത്തകരുടെയും പിന്തുണയോടെ താൻ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും സുസ്മിത പറയുന്നു. ഡോക്ടർമാരാണ് തന്റെ ജീവിതത്തിന്റെ പുതിയ അധ്യായം കുറിച്ചത്. അവർ പുതിയൊരു ദിശനൽകി. ആ ദിവസമാണ് തന്റെ രണ്ടാംജന്മദിനം, എല്ലാ ഡോക്ടർമാർക്കുമായി ജീവിതം സമർപ്പിക്കുന്നുവെന്നും സുസ്മിത തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. അതിനുപിന്നാലെ ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുതെന്ന് താരം പറഞ്ഞിരുന്നു.